ഈ ബ്ലോഗ് തിരയൂ

2009 ഓഗസ്റ്റ് 24, തിങ്കളാഴ്‌ച

ആസിയാന്‍ കരാറും രാഷ്ടീയക്കാരും

South East Asian Nations എന്ന ആസിയാന്‍ കരാര്‍ നിലവില്‍ വന്നതോടെ നമ്മുടെ മുന്നണി രഷ്ടീയക്കാര്‍
പരസ്പരം കൊബ് കോര്‍ക്കുകയും എല്ലാവരും കര്‍ഷക പക്ഷത്താവുകയും ചെയ്യുന്നു.എന്താണു ആസിയാന്‍
കരാര്‍ അതില്‍ ഉത്പ്പെടുന്ന രാഷ്ടങള്‍ ഏതൊക്കെയാണു.ആ രഷ്ടങളുടെ ഉത്പന്നങള്‍ എന്തൊക്കെയാണു.
എന്തു കൊണ്ട് ഈ രാഷടങളുടെ ഉത്പന്നങള്‍ കേരളവുമായി സങ്കര്‍ഷത്തില്‍ വരുന്നു.ഇതൊക്കെ നാം പരിശോദിക്കുബോഴാണു
സത്യത്തില്‍ ചില കാതലായ പ്രശ്നങള്‍ നമ്മെ ബാദിക്കുന്നത് അറിയാന്‍ കഴിയുന്നത്.ഇന്ത്യ,ബ്രുണെ,കംബൊഡിയ,മലേഷ്യ,ബര്‍മ്മ,
ഫിലിപ്പൈന്‍,സിംഗപ്പൂര്‍,തായ്ലാന്റ് ,വിയറ്റ്നാം തുടങ്ങിയ , രാഷ്ടങളാണു ഈ കരാരിന്റ ഭാഗമായി വരുന്നത്.ഈ കരാറിനെ
കേന്ദ്ര സര്‍ക്കാരിന്റ ഭാഗമായ കൊണ്‍ഗ്രസ്സ് കരാരിനെ വാനോളം പുകയ്ത്തുംബോള്‍ കേരള സര്‍ക്കാരിനു നെത്രത്വം കൊടുക്കുന്ന
മാര്‍ക്സിസ്റ്റ് പാര്‍ട്ടി കരാറിനെ അറബി കടലില്‍ തള്ളുമെന്ന്‍ പ്രഖ്യാപിച്ചിരിക്കുന്നു.ഇരു മുന്നണികളുടെയും ഘടക കക്ഷികള്‍ക്കും
ഏതാണ്ട് ഇതേ മനോഭാവം തന്നെയാണെന്നത് സവിശേഷമായി തോന്നുന്നു.ഇന്ത്യാ മഹാ രാജ്യത്തെ നിരവധി
കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ വന്‍ നേട്ട ഉണ്ടാക്കി കൊടുക്കുന്ന ഈ കരാര്‍ സത്യത്ത്യല്‍ ഇന്ത്യയില്‍ കേരളം
ഒഴിച്ചുള്ള സംസ്ഥാനങ്ങള്‍ വന്‍ നേട്ടമാണു ഈ കരാറിലൂടെ ഉണ്ടാകുന്നത്.എന്നാല്‍ കേരളത്തിലെ റബര്‍ കുരുമുളക്
ഏലം കര്‍ഷകരുടെ വയറ്റത്തടിക്കുന്ന ഈ കരാര്‍ കോന്‍ഗ്രസ്സ് കാരുടെ വാദം പൊലെ മലയോര കര്‍ഷകര്‍ക്ക് അത്ര
സുഖകരമാവാന്‍ ഇടയില്ല.

എന്തായാലും കരാര്‍ നടപ്പില്‍ വന്നു കഴിഞു.ഇനി വാഗ്വാദങ്ങള്‍ക്ക് സമയമില്ല.മലയോര കര്‍ഷകന്റെ വയറ്റത്തടിക്കുന്ന
ഈ കരാറിലെ ദൂഷ്യ ഭലങ്ങള്‍ മറികടക്കാനുള്ള പ്രയത്നത്തില്‍ സര്‍ക്കരുകളുടെ പങ്കാളിത്തം അനിവാര്യമാണു.ചൈനക്ക്
ദോഷം വരുന്നതു കൊണ്ടാണ് കമ്മ്യൂണിസ്റ്റുകള്‍ കരാറിനെ എതിര്‍ക്കുന്നതെന്ന കോണ്ഗ്രസ്സിന്റെ വാദം ബാലിശമാണു.
റബര്‍ കര്‍ഷകരുടെ വക്താവായ കെ എം മാണി പോലും അത് അംഗീകരിക്കുമെന്ന്‍ തൊന്നുന്നില്ല.ആസിയാന്‍ കരാറിലെ വിപരീത ഭലങ്ങള്‍
അനുഭവിക്കന്‍ പൊകുന്ന കര്‍ഷകരുടെ മുന്നില്‍ ചൈന വാദത്തിനൊന്നും പ്രസക്ത്തിയില്ല.

എന്ത് കൊണ്ടു കേരളത്തിലെ ഉത്പന്നങള്‍ക്ക് മാര്‍ക്കറ്റ് പിടിച്ചടക്കാന്‍ കഴിയുന്നില്ല.കാലാവസ്ഥയെ അശ്രയിച്ച് ക്രിഷിപ്പണി നടത്തുന്ന
നമ്മുടെ കര്‍ഷകര്‍ക്കു അവരുടെ ഉത്പന്നങളുടെ ഉത്പാദന ക്ഷമത വര്‍ദ്ധിപ്പിക്കാന്‍ ആവശ്യമായ സങ്കേതിക വിദ്യ കൈമാറാന്‍
നമ്മുടെ ക്രിഷി ശാസ്ത്രജ്ഞര്‍ക്ക് കഴിയുന്നില്ല എന്നത് നമ്മുടെ പരിമിതിയെ സൂചിപ്പിക്കുന്നു. ഇന്നത്തെ മാര്‍ക്കെറ്റ്‌ ഉത്പ്പന്നങ്ങള്‍ അതെ പടി വിറ്റഴിക്കുന്നതില്‍ അല്ല അതിന്റ വിജയം.
ഉപ ഭോക്താവിനു അവശ്യമായ തരത്തില്‍ സംസ്കരിച്ച് കേടു കു‌ടാതെ വളരെ നാള്‍ ഉപയിക്കാവുന്ന തരത്തില്‍ വിപണിയെ മാറ്റണം.

എം എ ,ബി എ ,എല്‍ എല്‍ ബി ആയിരുന്നു നമ്മുടെ സ്വപ്‌നങ്ങള്‍ അത് മാറി
ഡോക്ടര്‍ ആയി ഇന്ജിനീയര്‍ പിന്നെ ഐ റ്റി ഇതിലോതുങ്ങുന്ന വിദ്യാഭ്യാസ രീതി മാറണം
ബയോ ടെക്നൊളജിയുടെ വളര്ച്ച അതിലൂടെ വളര്ന്നു വരുന്ന പുതിയ വ്യവസായങ്ങള്‍
ഒന്നും കണ്ടില്ലെന്നു നടിക്കുന്ന നട്യക്കാരുടെ നാട്ടില്‍ ഒന്നും പ്രധീക്ഷിച്ചിട്ട് കാര്യമില്ല.
ഒരാള്‍ ഐറ്റിയുടെ വിജയം ഘോഷിച്ചാല്‍ അതിന്റെ പിറകെ പോകും .ലോകം വളരുന്നത് അത് കണ്ടു മാറ്റങ്ങള്‍ക്കു കാതോര്‍ക്കാന്‍ കഴിയാത്ത മലയാള സമൂഹമെ സ്വയം ലജ്ജിക്കാതെ ഞാന്‍ എന്ത് പറയാന്‍....

അഭിപ്രായങ്ങളൊന്നുമില്ല:

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
Thiruvananthapuram, kerala, India
ഞാന്‍ എ നൗഷാദ് ഇന്ത്യയില്‍ കേരള സംസ്ഥാനത്തിലെ തിരുവനന്തപുരം കണിയാപുരം സ്വദേശി.ഇപ്പോള്‍ യു എ ഇ യില്‍ ദുബായില്‍ താമസിക്കുന്നു.കണിയാപുരം യുവകലസമിതി പ്രവര്‍ത്തകന്‍.കലാ സാംസ്‌കാരിക പ്രവര്‍ത്തനത്തില്‍ താത്പര്യം.

ബ്ലോഗ് ആര്‍ക്കൈവ്

പേജുകള്‍‌