ഈ ബ്ലോഗ് തിരയൂ

2009 ഒക്‌ടോബർ 3, ശനിയാഴ്‌ച

മനുഷ്യ ചങ്ങലയുടെ രാഷ്ടീയം

ഇന്ത്യന്‍ ജനതയുടെ മാനവീയ മുഖമാണ് കാര്‍ഷിക വ്രിത്തി.ഉണ്ണാനും ഉടുക്കാനുമുള്ളത്
വേണ്ട വിതം മെനയാന്‍ അനുഗ്രഹീതമായ ഭൂ പ്രക്രതി.അത് കൊണ്ട് പട്ടിണിക്കാരുടെ ഇടയിലും വിശപ്പടക്കാന്‍ എന്തെങ്കിലും ഭൂമിയില്‍ നിന്നും കിട്ടും എന്ന പ്രദീക്ഷ കൈ വിടാത്ത ഒരു സമൂഹം. എന്നാല്‍ നമ്മള്‍ കേരളീയര്‍ക്ക് അങ്ങനെ അഭിമാനം പുലര്‍ത്താന്‍ കഴിയുമൊ?തമിഴനും,തെലുങ്കനുംവിളയിക്കട്ടെ ഞാന്‍ വളഞ്ഞിരുന്നു തിന്നാം എന്ന്‍ വിചാരിക്കുന്ന ഒരു സമൂഹമായി നാം മാറി തുടങ്ങിയത്
മന്‍ മോഹന്‍ സിംഗ് മാത്രമല്ല സോണിയാ ഗാന്ധിയെയും നമ്മള്‍ പഠിപ്പിച്ചിരിക്കുന്നു.അത് കൊണ്ട് തന്നെആസിയാന്‍ കരാര്‍ പോലെ ദൂര വ്യാപക പ്രത്യാഘാതം കേരളത്തിലുണ്ടാക്കുമെന്ന സത്യം അവര്‍ വിസ്മരിച്ചത്.അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.കേരളീയര്‍ അടിമത്വം ഇഷ്ടപെടുന്നവരാണെന്ന്‍ നമ്മള്‍
തന്നെ പല തവണ തെളിയിച്ചിട്ടുള്ളതാണ്.കൂടി മറിഞ്ഞാല്‍ അല്‍പം കാപ്പിയും റബറിനും വില കുറയും.എന്നാല്‍ തായ്ലാന്റ് അരിയും മത്സ്യം അരച്ച് പാക്ക് ചെയ്തതും ഇഷ്ടം പോലെ തിന്നാന്‍ കിട്ടും.കുബ പുരുഷ ലക്ഷണമായത് കൊണ്ട് കുടുതല്‍ നല്ലത് പോലെ വീര്‍പ്പിച്ച് നടക്കാന്‍ പറ്റും.കാരണം തായ്ലാന്റ് അരി ഗള്‍ഫ് മലയാളികള്‍ക്ക് നല്ല പരിചയമാണ്.മോട്ട ചാവല്‍ ഉരുട്ടി വിഴുങ്ങുബോള്‍ പലര്‍ക്കും അറിയില്ല
ഇത് തായ്ലാന്റ് അരി ആണെന്ന്‍.ആസിയാന്‍ കരാറിനെ കുറ്റം പറയുന്നവര്‍ ചൈനയെ രക്ഷിക്കാനാണെന്ന്‍ചിലരുടെ വാദം.എന്തായാലും അരി ക്ഷാമം കാരണം ഗള്‍ഫിലേക്ക് അരി കയറ്റി അയക്കുന്നത് ഇന്ത്യ നിരോധിച്ചപ്പോള്‍ ഗള്‍ഫ് മലയാളികള്‍ ആശ്രയിച്ചതും ചൈനാ അരിയെ ആയിരുന്നു.പേടിക്കേണ്ട കേരളീയര്‍ മുഴുവന്‍ അരിക്ക് വേണ്ടി മറ്റുള്ള രാഷ്ടങ്ങളെ ആശ്രയിക്കേണ്ട സമയം വിദ്ദൂരമല്ല.അപ്പോള്‍ഈ കരാറിന്റെ ഗുണ ഭോക്താവായി മാറാന്‍ നമ്മള്‍ പുതിയ ഒച്ചപ്പാടുകള്‍ നടത്തേണ്ടി വരും.
സത്യത്തില്‍ ആസിയാന്‍ കരാറിന്റെ ഒരു വശത്തിനെതിരെ
കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി മനുഷ്യ ചങ്ങല തീര്‍ത്തപ്പോള്‍ കേവലം അതൊരു സമര അഹ്വാനംമാത്രമല്ല വയനാടന്‍ കര്‍ഷക ജനതയോടുള്ള ഐക്യ ധാര്‍ഢ്യം കൂടി ആയിരുന്നു അത്.കാപ്പിക്കും കുരുമുളകിനും വില ഇടിവ് വന്നതോടെ ആത്മഹത്യ ചെയ്ത നിരവധി കര്‍ഷക കുടുംബത്തെ ഒര്‍മ്മിക്കുന്ന
തായിരുന്നു.വിദര്‍ഭയില്‍ ഇനിയും സ്ഥിതി നേരെ ആയിട്ടില്ല എന്നോര്‍ക്കുബോഴാണ് ഇത്.എന്നാല്‍ കേരളീയന്‍ നേരിടുന്ന യദാര്‍ഥ പ്രശ്നത്തില്‍ ഒന്നു മാത്രമല്ലെ അത്.നമ്മള്‍ ഭക്ഷ്യ വിളകളെ പൂര്‍ണ്ണമായുംഉപേക്ഷിച്ച് റബറുപോലെ നാണ്യ വിളകള്‍ക്ക് പിന്നാലെ പോയതിന്റെ പരിണിത ഭലങ്ങളല്ലെ ഇത്. നെല്‍ വയല്‍ നികത്തി റിയല്‍ എസ്റ്റേറ്റും എയര്‍ പോര്‍ട്ടും പണിയുന്ന നമ്മള്‍ ആരെ ബോധ്യ പെടുത്താനാണ്ഈ സമരം നടത്തുന്നതെന്ന്‍ അറിയില്ല.കോണ്‍ഗ്രസ്സ് കാര്‍ നാട് വിറ്റും കാശുണ്ടാക്കുന്നവരാണെന്ന്‍ ജന സംസാരം
എന്നാല്‍ കമ്മ്യൂണിസ്റ്റ്കാരുടെ സ്ഥിതി അങ്ങനെ അല്ലല്ലൊ!ക്രിഷി ഭൂമി നികത്താന്‍ ഇനി അനുവദിക്കില്ല എന്ന്‍
പിണറായിയൊ പ്രകാശ്കാരാട്ടൊ പ്രഖ്യാപിക്കുമെന്ന്‍ പ്രദീക്ഷിച്ച എന്നെ പോലെ ഉള്ളവര്‍ വിഡ്ഡികളായി.സമരം
നടത്തി തിരിച്ച് വരുംബോള്‍ വിളയിക്കാന്‍ തുണ്ട് ഭൂമി ഇല്ലെന്ന്‍ വരുകില്‍ മലേഷ്യയൊ ബര്‍മ്മയൊ എന്തെങ്കിലും വിളയിച്ച് തരുന്നതിനെ നമുക്ക് അംഗീകരിച്ച് കൂടെ.റബറിന് വില കിട്ടിയില്ലെങ്കിലും എന്തെങ്കിലും തിന്നാന്‍ പുറത്ത് നിന്നും തന്നെ വരണ്ടെ.!!!!!!!!
മനുഷ്യ ചങ്ങലയുടെ രഷ്ടീയം വിദേശ ചങ്ങല പൊട്ടിച്ചെറിയാനാണെങ്കില്‍ തീര്‍ച്ചയായും നമുക്കും അണി ചേരാം.അതെ സമയം നമുക്ക് നമ്മള്‍ ചെയ്ത് തീര്‍ക്കേണ്ട കടമകള്‍ക്ക് മൗനം ഭുജിക്കുന്നത് എന്ത് നീതീകരണമാണ്
പറയാന്‍ കഴിയുക.ക്രിഷി ഭൂമി കര്‍ഷകന് എന്നത് യാദാര്‍ഥ്യമാകണം.നെല്‍ വയലിനി നികത്തില്ല ഇനി അതിനഅനുവദിക്കില്ല എന്ന ഒരു പ്രഖ്യപനം കൂടി ഈ വേളയില്‍ നടത്തേണ്ടതല്ലെ.???????????????

അഭിപ്രായങ്ങളൊന്നുമില്ല:

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
Thiruvananthapuram, kerala, India
ഞാന്‍ എ നൗഷാദ് ഇന്ത്യയില്‍ കേരള സംസ്ഥാനത്തിലെ തിരുവനന്തപുരം കണിയാപുരം സ്വദേശി.ഇപ്പോള്‍ യു എ ഇ യില്‍ ദുബായില്‍ താമസിക്കുന്നു.കണിയാപുരം യുവകലസമിതി പ്രവര്‍ത്തകന്‍.കലാ സാംസ്‌കാരിക പ്രവര്‍ത്തനത്തില്‍ താത്പര്യം.

ബ്ലോഗ് ആര്‍ക്കൈവ്

പേജുകള്‍‌